2008 നവംബർ 24, തിങ്കളാഴ്‌ച

aayiraththiloruththi

ആയിരത്തിലൊരുത്തി
--------------------------
തേടിത്തിരഞ്ഞതിവിടെ മര്‍ത്ത്യരെയന്നു-
ചുട്ടുപഴുത്ത മണലാരണ്യത്തിലൂടലയവെ,
പൂപുഞ്ചിരിയമ്രുതൂട്ടിയാത്മാവിനെ ഭസ്മമാക്കിടു-
മായിരം മനുഷ്യക്കോലങ്ങള്‍ക്കിടയില്‍ ഹ്രുദയമുള്ള-
മനുഷ്യനായൊരുവനെ മാത്രമല്ലോയെന്‍-
ജീവയാനവീഥിയില്‍ കണ്ടെത്തിയതു ഞാന്‍.
സ്നേഹമെന്നാദരവോടെ വിളിച്ചുമാനിച്ച-
നീയായിരുന്നതു നീയെന്നനീമാത്രം.
അകലെയകലെ മണിമുത്തുവിതറു-
മനേകായിരം നക്ഷ്ത്രജാലങ്ങള്‍ക്കിടയില്‍-
കോടാനുകോടി പ്രഭചൊരിയുമാവൊരു താരം-
നീയല്ലാതെയാരു വേറെനിക്ക്!
നിന്നായരുണകിരണങ്ങളേറ്റൊളിമിന്നിയവരില്‍-
ഞാന്‍ വെറുമൊരു പുല്‍ക്കൊടിത്തുമ്പുമാത്രം.
സ്വന്തങ്ങള്‍ക്കുമേതു രക്തബന്ധങ്ങള്‍ക്കുമപ്പുറം-
മാനവഹ്രുദയസ്പന്ദനത്തിനു വിലകല്‍പിച്ചവള്‍,
സ്നേഹവാല്‍സല്യങ്ങള്‍ക്കു കരുണയായ് പടര്‍ന്നുകയറാന്‍-
ബന്ദങ്ങള്‍തന്‍ വന്‍മരങ്ങളാവശ്യമില്ലെന്നു-
ധീരമായ് മാത്റുക കാട്ടിയതു നീയല്ലാതെയാരുവേറെ!
കൊടും പിരി പരിഹാസതിരമാലകള്‍ക്കൊടുവില്‍-
ഞാനഭയം തേടിയെത്തിയ സാന്ത്വനതീര-
മെനിക്കു നീയല്ലാതെയാരുവേറെ!
ഉറങ്ങുമെന്‍ പ്രത്യാശയെത്തട്ടിയുണര്‍ത്തി-
യുണര്‍വിന്‍ പൊരുളാത്മധൈര്യമായ് തന്നവള്‍,
കരിഞ്ഞുണങ്ങിയൊരെന്‍ സ്വപ്നങ്ങള്‍തന്‍ ചുവട്ടില്‍-
പച്ചപ്പായൊരു തായ് വേരുണ്ടെന്നു കണ്ടെത്തിയവള്‍,
ഉണങ്ങാത്ത നോവിന്‍മുറിവിലിറ്റുവീണ-
സ്നേഹയൌഷധലേപനവും,
ന്ഷ്ടപ്പെട്ടൊരെന്‍ ജീവിതഭാവനയുടെ ചിറകുള്‍ക്ക്-
വീണ്ടുമൊരാകാശവും ദാനമായ് തന്ന ദയാനിധിയും-
നീയല്ലാതെയാരുവേറെനിക്ക്!
ആരു നീയെന്നാത്മ സൌന്ദര്യമേ-
ഹ്രുദയത്തിനാഴങ്ങള്‍ കടന്നെത്തിയ ദേവദൂതിയൊ?
ആയിരമായിരം കണ്ണുകള്‍ക്കു കാണാന്‍-
നിന്‍നാമം സുവര്‍ണ്ണലിപികളിലെന്നും തിളങ്ങുന്നു.

പി.ഒ.ജൂട്സന്‍

2008 നവംബർ 22, ശനിയാഴ്‌ച

aval

അവള്‍
----------
ഇന്നലെയുമിന്നും ഇതിനുമുന്‍പും
തിരഞ്ഞുവന്നൂ നീയെന്‍ വീടിന്‍ചാരെ-
വഴിയറിയാതുഴലും പഥിഥയെപ്പൊലെ.
നാളെയുംനീ പതിവുപോലെത്തുമെന്നെനിക്കറിയാം-
കാരണം നീയറിയുന്നു നിനക്കുവേണ്‍ടി കാത്തിരിക്കുന്നൊരുവെനെ!
പക്ഷെ വന്നപ്പോഴെല്ലാം തമ്മില്‍ കണ്ടപ്പോഴെല്ലാ-
മൊരുവാക്കുരിയാടാതെയകലെ-
യോടിമറഞ്ഞിരൊന്നൊളിഞ്ഞു നോക്കുകയായിരുന്നു.
വെറുപ്പെന്തേയിത്രയുമെന്നോടെ-
ന്തിനിത്രയുമുള്‍ഭീതി കാണുമ്പോള്‍-
അതോ ഞാന്‍ ധരിച്ചീടട്ടെയതു നിന്‍ലജ്ജയെന്ന്!
നിന്‍നാട്യമീ പിണക്കമെന്നും-
മറച്ചുപിടിക്കും നിന്‍സ്നേഹത്തിനുള്‍പ്പൂവും-
എന്നുമെന്നെ തേടിവരുന്നതില്‍നിന്നും ഞാനറിയുന്നു.
നിന്‍കണ്ണിലൊളിമിന്നുംവൈഢൂര്യം
കൊതിച്ചുപോയ് ഞാനെന്‍റ്റെ സ്വന്തമാക്കീടാന്‍,
പനിനീര്‍പൂവിതളിടുംചുണ്ടിലെ മധുര-
മെന്‍ ചൊടിയിണയോടു ചേര്‍ത്തീടാന്‍ മോഹിച്ചുപോയ്,
അഴകൊഴുകും നിന്നംഗലാവണ്യത്തില്‍ ഭ്റമിച്ച്-
നിന്നെക്കുറിച്ചൊരു സുന്ദരകവിതയുംമെഴുതിപ്പോയ്!
അന്ന്യനായെന്നെയകറ്റി തനിയെയെന്നിട്ടും-
മന്ദമാരുതനോടും പൂക്കളോടുംചൊല്ലും കളിവാക്കും-
മന്ദഹാസവുമൂഞ്ഞാലാട്ടവും കണ്ടു-
തകരുന്നുവെന്നന്തരംഗം മോഹിനീ!
വേണ്ടയൊരുവാക്കും ചൊല്ലിടേണ്ട നീ-
യൊന്നുപോലും നോക്കിടേണ്ടാ-
നിന്നാതിരുവുടല്‍ ചേലാസ്വദിച്ചീടുവാന്‍-
നിന്നരികെ നില്ക്കുവാനൊന്നനുവദിച്ചാല്‍മാത്രംമതി
ആരെന്നറിയുന്നോ മാളോരേയീ വിശ്വസുന്ദരി
എന്ടെ വീട്ടുമുറ്റത്തെ കൊന്നമരത്തിലെന്നും-
വിരുന്നെത്തും പേരറിയാപക്ഷിയിവള്‍!
പി.ഒ ജൂട്സണ്‍